തി ആയോഗിനെ ഉപയോഗിച്ച് ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍
നീക്കം ഫെഡറല്‍ ഭരണ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമമാണ്. ഇതിനെതിരെ ശക്തമായ
പ്രതിഷേധമുയര്‍ത്താന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് എല്ലാ ജനാധിപത്യവി
ശ്വാസികളോടും അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെ
ടാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനാപരമായി ഫെഡറല്‍ സംവി
ധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേല്‍ കടന്നുകയറാ
നുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ
ഘട്ടത്തില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ടിടപെടാന്‍ നടത്തിയ നീക്കം
വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേിവന്നതാണ്. അതേ നിലയിലുള്ള നീക്കമാണ്
ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ജില്ലാകളക്ടര്‍മാരോടാണ് ഗ്രമസഭകള്‍ വിളിച്ചുകൂട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സർക്കാർ നീതി ആയോഗ് വഴി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് വിഷന്‍ ഡോക്യുമെന്റ്
രൂപപ്പെടുത്തുന്നതിന് വേിയാണ് എന്ന ന്യായീകരണമാണ് ഇതിനായി പറയുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ഉായിരിക്കെ അതിനെ മറികടന്ന്
പ്രാദേശികതലത്തിലേക്ക് കേന്ദ്രം നേരിട്ട് ഇടപെടുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ആസൂത്രണ കമ്മിഷനെ ഇല്ലാതാക്കി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയ
കേന്ദ്ര സർക്കാരിന്റെ മറ്റൊരു ഇടപെടലാണ് ഇപ്പോള്‍ ഉായിരിക്കുന്നത്. സംസ്ഥാനത്തിന്റെ
അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഇത്തരം നീക്കങ്ങള്‍ അടിയന്തിരമായി
അവസാനിപ്പിക്കേതു്.
സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ഗ്രാമസഭകള്‍ നേരിട്ട് വിളിച്ചു ചേര്‍ക്കാനുള്ളകേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഇതിനെതിരായി പഞ്ചായത്തുകളില്‍
നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി.പി.ഐ(എം) സംസ്ഥാന
സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.