മാതൃത്വത്തിന്റെ കവചമുയര്‍ത്തി എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ രാഷ്ട്രീയ യുദ്ധം
വെട്ടാനുള്ള ബി.ജെ.പി. കോണ്‍ഗ്രസ്സ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് കേരളജനതയോട് അഭ്യര്‍ത്ഥിച്ചു.
മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ
വികാരംപടര്‍ത്താന്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ യജ്ഞമാണ് നടക്കുന്നത്. അതിന്റെ
ഭാഗമായാണ് കോണ്‍ഗ്രസ്സ് മുന്നണിയും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
നടത്തിയത്. അതിന് പശ്ചാത്തലമൊരുക്കി ഒന്നാം ഇ.എം.എസ്. സര്‍ക്കാരിന്റെ അറുപതാം
വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡി.ജി.പി ആഫീസിന് മുന്നില്‍ സമരവും
സംഘര്‍ഷവും സൃഷ്ടിച്ചത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. കോണ്‍ഗ്രസ്സിന്റെയും
ബി.ജെ.പിയുടെയും പ്രധാനനേതാക്കള്‍ സമരത്തിന് ചുക്കാന്‍പിടിച്ച്
പരിസരങ്ങളിലുായിരുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളല്ലാത്ത ഒരു കൂട്ടവും
സമരക്കാര്‍ക്കൊപ്പം അണിനിരന്നതിന് പുറമേയാണ് ഇത്. അനിശ്ചിതകാല സമരം
നടത്തുകായാണെന്ന പ്രഖ്യാപനത്തോടെ ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയ
ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പിയെ കാണാന്‍ അനുമതി ചോദിക്കുകയും, ഡി.ജി.പി
അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അനുമതി നല്കിയ ആറ് പേരെ അകത്തേയ്ക്ക്
പോകാന്‍ അനുവദിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധമാകാത്ത നിലപാട് സ്വീകരിച്ചു.
കൂടുതല്‍പേരെ അവര്‍ക്കൊപ്പം കടത്തിവിട്ടാല്‍ മാത്രമേ തങ്ങള്‍ പോകുകയുള്ളൂ എന്ന
നിലപാടാണ് സ്വീകരിച്ചത്. കൂടെയുായിരുന്നവരില് ചിലര്‍ പ്രകോപനം സൃഷ്ടിച്ച്
പോലീസിനെതിരെ തിരിഞ്ഞു. എന്നിട്ടും തികഞ്ഞ അനുഭാവത്തോടെയും
ഇരകളോടൊപ്പമാണ് പോലീസ് നില്ക്കേതെന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നയത്തിന്
അനുസൃതമായുമായാണ് പോലീസ് പെരുമാറിയത് എന്നാണ് ഇതുവരെ ലഭ്യമായ മാധ്യമ
ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അവരെ നീക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍
കിടക്കുകയും അപ്പോള്‍ വനിതാപോലീസ് കൈകൊടുത്ത് പൊക്കിയെടുത്ത്
ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജിഷ്ണുവിന്റെ അമ്മയെ ചവിട്ടുകയോ,
മര്‍ദ്ദിക്കുകയോ ചെയ്യുന്നതായോ, അതിക്രമങ്ങള്‍ കാട്ടിയതായോ ഇതുവരെ ഒരു മാധ്യമ
ദൃശ്യത്തിലും കാണുന്നില്ല. എന്നാല്‍ ഇതേപ്പറ്റി ജിഷ്ണുവിന്റെ അമ്മ പരാതി
ഉന്നയിച്ചിരിക്കുന്നതിനാല്‍ അക്കാര്യം നിഷ്പക്ഷമായി അന്വേഷിച്ച് ആരെങ്കിലും കുറ്റം
ചെയ്തിട്ടുെങ്കില് സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്യുമെന്ന് സി.പി.ഐ.(എം)
സംസ്ഥാന സെക്രട്ടേറിയറ്റ് ചൂിക്കാട്ടി.
ജിഷ്ണുസംഭവം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സൃഷ്ടിയല്ല. വിദ്യഭ്യാസ കച്ചവടത്തിനും
കൊള്ളയ്ക്കും കൊള്ളരുതായ്മയ്ക്കും സ്വാശ്രയമാനേജുമെന്റുകള്‍ക്ക് പരവതാനി
വിരിച്ചുകൊടുത്ത് യു.ഡി.എഫ് ഭരണത്തിന് നേതൃത്വം നല്കിയ എ.കെ.ആന്റണിതന്നെ
ജിഷ്ണു സംഭവത്തില്‍ മുതലക്കണ്ണീര് ഒഴുക്കുന്നത് കൗതുകകരമാണ്. യു.ഡി.എഫ്.
ഭരണമാണ് അധികാരത്തിലിരുന്നതെങ്കില്‍ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട്
നെഹ്റുഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ഒരു കേസും
എടുക്കുമായിരുന്നില്ല. കോളേജ് ഉടമ കൃഷ്ണദാസും പ്രതികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്
കുടുംബത്തില്‍പെട്ടവരാണ്. കോണ്‍ഗ്രസ് നേതാവായ മുന്‍മന്ത്രിയുടെ മകനെയാണ് ഈ
കേസില്‍ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതികളെല്ലാം
കോണ്‍ഗ്രസ് നേതാക്കളുടെ അടുത്ത ബന്ധുക്കളോ ചങ്ങാത്തത്തിലുള്ളവരോ ആണ്.
ബി.ജെ.പിയുടെ ചില നേതാക്കളും കൃഷ്ണദാസിന് സഹായം ചെയ്തുകൊടുക്കുന്ന
കൂട്ടത്തിലുെന്ന് വാര്‍ത്തകള്‍ വന്നിട്ടു്. ജിഷ്ണുവിന്റെ അമ്മയ്ക്കുവേി
കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ്-ബി.ജെ.പി. നേതാക്കളുടെ സംരക്ഷണത്തിലാണ് പ്രതികള്‍
ഒളിവില്‍ കഴിയുന്നത്. അവരെ നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണ്
കോണ്‍ഗ്രസ് നേതൃത്വം ചെയ്യേത്. ഒരുവശത്ത് പ്രതികളെ പിടിച്ചില്ലെന്ന് പറഞ്ഞ്
വികാരമിളക്കിവിടുകയും മറുവശത്ത് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടതാപ്പാണ്
കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്.
സ്വാശ്രയമാനേജുമെന്റുകളുടെ വഴിവിട്ട പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള
ശക്തമായ നടപടികളാണ് ജിഷ്ണുസംഭവത്തെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍
ജസ്റ്റിസ്. ദിനേശന് കമ്മിഷനെ നിയോഗിക്കുകയും അതിന്റെ പ്രവര്‍ത്തനം തുടങ്ങുകയും
ചെയ്തു. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമായി നല്കാന്
സംഭവത്തിന് തൊട്ട്പിന്നാലെ മന്ത്രിസഭ തീരുമാനിക്കുകയും, മന്ത്രി ടി.പി.രാമകൃഷ്ണന്
വീട്ടിലെത്തി തുക കൈമാറുകയും ചെയ്തു. ആത്മഹത്യയുടെ കാരണക്കാര്‍ക്ക് കൈവിലങ്ങ്
വയ്ക്കാന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെയാണ്
നിയോഗിച്ചിരിക്കുന്നത്.
അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ജിഷ്ണുവിന്റെ കുടുംബം ഇതുവരെ
പരാതി പറഞ്ഞിരുന്നില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യം മൂന്ന്
ദിവസത്തിനകം സര്‍ക്കാര്‍ നടപ്പാക്കികൊടുത്തു. ഇനി അറസ്റ്റുചെയ്യാനുള്ളത് മൂന്നു
പേരെയാണ്. ഇവരുടെ സ്വത്ത് കെത്താനുള്ള അപേക്ഷ കോടതിയുടെ മുന്നിലാണ്.
ഒളിവില്‍ കഴിയുന്ന ഇവര്‍ ഏത് മാളത്തിലൊളിച്ചാലും അവരെ അറസ്റ്റുചെയ്യാന്‍ പോലീസ്
നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും
വികാരത്തെ മാനിക്കുകയും അവരോടുള്ള കരുതല്‍ എപ്പോഴും സര്‍ക്കാര്‍ പാലിക്കുകയും
ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന് തന്നെ വ്യക്തമാക്കിയിട്ടു്. വസ്തുതകള്‍
ഇതായിരിക്കെ ജിഷ്ണുസംഭവത്തിന്റെ മറവില്‍ അമ്മയെന്ന മഹത്തായ വികാരത്തെ
ദുരുപയോഗപ്പെടുത്തി എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ നടത്തുന്ന
ഗൂഢരാഷ്ട്രീയപരിശ്രമങ്ങളുടെ വേരറുക്കാന്‍ പ്രബുദ്ധകേരളജനത മുന്നോട്ടുവരണമെന്ന്
സി.പി.ഐ(എം) സംസ്ഥാനസെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്
നീതികിട്ടാന്‍ സാദ്ധ്യമാകുന്ന എല്ലാ നടപടികളും സി.പി.ഐ(എം) സ്വീകരിക്കും.