മലയാളി വൈദികന് ഫ.ടോം ഉഴുന്നേലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തിരമായി
ഇടപെടണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ തട്ടിക്കൊുപോയ ഫ.ടോം ഉഴുന്നേല്‍ 14
മാസത്തിലേറെയായി തടവില്‍ കഴിയുകയാണ്. എന്നാല്‍ അദ്ദേഹത്തെ മോചിപ്പിക്കുന്നതില്‍ കേന്ദ്ര
സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. കോട്ടയം സ്വദേശിയായ ഫാ.ടോമിനെ കഴിഞ്ഞ വര്‍ഷം
മാര്‍ച്ചിലാണ് തട്ടിക്കൊുപോയത്.
തന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നെങ്കില്‍ ആ
രാജ്യത്തെ സര്‍ക്കാര്‍ ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും വേദനയോടെ ഫാദര്‍ പറയുന്ന
വീഡിയോ നേരത്തെ തന്നെ പ്രചാരത്തിലു്. പുതിയ വീഡിയോയില്‍ നിരവധി തവണ കേന്ദ്ര
സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വളരെ തണുത്ത പ്രതികരണമാണ്
ഉായത്. ഈ സാഹചര്യത്തില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന
പരിശ്രമമെന്തെന്ന് ഇന്ത്യക്കാരോട് വെളിപ്പെടുത്താനുള്ള ബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനു്. ഫാദറിന്റെ
ജീവന് രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.